Business
നെടുമ്പാശേരി: താളംതെറ്റിക്കൊണ്ടിരിക്കുന്ന ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരിയിൽ യാത്രക്കാരെ വലയ്ക്കുന്നു.
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശബരിമല തീർഥാടകരാണ്. യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നില്ലെന്നതാണു പ്രധാന പരാതി . ബദൽ സംവിധാനത്തെ സംബന്ധിച്ച് ഉറപ്പും ലഭിക്കുന്നില്ല .
പല വിമാനങ്ങളും എട്ടുമുതൽ 15 വരെ മണിക്കൂർ വരെ വൈകിയാണ് എത്തുന്നത്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുന്നുണ്ട്.
ഒരോ ദിവസവും നാളെമുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് യാത്രക്കാർക്ക് ആവർത്തിച്ചുലഭിക്കുന്ന മറുപടി. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, പൂന, ജയ്പുർ, ലക്നോ, പാറ്റ്ന, റായ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നീങ്ങിയ ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ചാരവും കരിമേഘപടലവും ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകളും ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തിന് ആശ്വാസമായി ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിജിസിഎയുടെ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.
കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: ഖത്തറിൽ ഇറാൻ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ വ്യോമഗതാഗതം സാധാരണ നിലയിലായി. ഇന്നലെ പകൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തേണ്ട എല്ലാ വിമാനങ്ങളും ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തിയതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച്ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി പോകേണ്ടിയിരുന്ന ജസീറ എയർവേയ്സ് കുവൈറ്റിലേക്കുള്ള സർവീസും ഗൾഫ് എയറിന്റെ ബഹ്റിനിലേക്കുള്ള സർവീസും സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. നാട്ടിലെത്തി തിരിച്ചുപോകുന്നവരും ജോലിക്കായി പോകുന്നവരുമെല്ലാം വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. മിക്ക യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയശേഷമാണു വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയുന്നത്. കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പതിനാറു വിമാനങ്ങളും ഇവിടേക്കു വരേണ്ട പതിനാലു വിമാനങ്ങളും റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചിട്ടുള്ളത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
ഗള്‍ഫ് സര്‍വീസുകള്‍ക്കുപുറമേ ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും റദ്ദാക്കിയതില്‍പെടും. ദോഹ, ഷാര്‍ജ. അബുദാബി, ദമാം, മസ്കറ്റ്, ജിദ്ദ, ദുബായ് എന്നിവടങ്ങളില്‍നിന്നു കരിപ്പൂരിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതില്‍ പ്രധാനം.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 17 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആക്രമണഭീഷണി ഒഴിഞ്ഞതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യയുടെ കൊച്ചി - ദോഹ, കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് - കൊച്ചി, കൊച്ചി - മസ്കറ്റ്, ദോഹ - കൊച്ചി, കൊച്ചി - ദോഹ, മസ്കറ്റ് - കൊച്ചി, കൊച്ചി - കുവൈറ്റ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി - അബുദാബി, കൊച്ചി - റാസൽഖൈമ, അബുദാബി - കൊച്ചി, കൊച്ചി - മസ്കറ്റ്, മസ്കറ്റ് - കൊച്ചി, ബഹറിൻ - കൊച്ചി - ദമാം വിമാനങ്ങളാണു സർവീസ് റദ്ദാക്കിയത്.